വലയുയരുമ്പോള്‍.
 
 അലകടലലറിവരുമ്പോള്‍ ഞാനൊരു
 വലയും പേറിയിരുന്നൂ
 അലകടലേകൂം സമ്പത്തെല്ലാം
     വലയിലൊതുക്കാമോര്‍ത്തൂ
 
 അവിടെക്കോരീട്ടിവിടെക്കോരീ-
 ട്ടെല്ലായിടവും കോരിയലഞ്ഞി-
 ട്ടൊന്നും കിട്ടാതുഴറുന്നവരുടെ
 അലമുറയോര്‍ത്തു രസിച്ചൂ
 
 അലയാഴിയിലെ പവിഴദ്വീപി-
 ന്നധിപതി ഞാനെന്നോര്‍ത്തൂ
 അടിയാരൊക്കെയുമടിപണിയുന്നോ-
 രരചന്‍ ഞാനെന്നോര്‍ത്തൂ
 
 അങ്ങനെ ‘ഞാനാം ഞാന്‍‘ വളരുമ്പോള്‍
 ഉലകില്‍ ‘ഞാന്‍‘ നിറയുമ്പോള്‍
 അലമായ് നലമായന്ത്യത്തില്‍ വല-
 യുയരുന്നതു ഞാന്‍ കണ്ടു
 
 വലതന്‍ കണ്ണികള്‍ മുറുകുന്നു
 ഞാന്‍ വലയുന്നൂ,ഞാനുലയുന്നൂ
 വലയില്‍പ്പെട്ടു വലഞ്ഞു പിടഞ്ഞു
 തുലഞ്ഞതു “ഞാനാം ഞാനേ”.
 *******************************
 
'ഞാൻ'എന്നഭാവത്തെ വിമർശിച്ചെഴുതിയ ഭാവനാത്മമായ കവിത!വളരെയിഷ്ടപ്പെട്ടു.
ReplyDelete